ആടി തിമിർത്തു പഞ്ചകോലങ്ങൾ, ഇന്ന് കുളത്തൂർ കരയുടെ അടവി

ഇന്നലെ  കോട്ടാങ്ങൽ  കരക്കാരുടെ  നേതൃത്വത്തിൽ  ഗണപതി  കോലം  തുള്ളി ഒഴിഞ്ഞു. ഇന്ന് കുളത്തൂർ  കരക്കാരുടയും, നാളെ  കോട്ടാങ്ങൽ  കരക്കാരുടെയും,  അടവിയും  പള്ളി  പാനയും   നടക്കും. മല  ദൈവങ്ങളുടെ  പ്രീതിക്കായി  നടത്തുന്ന  ചടങ്ങ്  ആണ്  പള്ളി പാന. ഭക്തർ  വഴിപാട്  ആയി  കൊണ്ട്  വരുന്ന  നൂറു  കണക്കിന്  കരിക്കുകൾ  പാന  കുറ്റി  ഏന്തി  എത്തുന്ന  പാനധാരി  , ആർപ്പു  വിളികളുടെ  ആരവത്തിൽ , അടിച്ചു  ഉടക്കുന്നു. പടിഞ്ഞാറെ  നടയിൽ  പടയണി  കളത്തിൽ  തയാർ  ആക്കുന്ന മര ഉരലിൽ  തപ്പു  മേളങ്ങളുടെ  ശബ്ദലയ  വിന്യാസത്തിൽ  നടക്കുന്ന  പള്ളി  പാന  പടയണിയിലെ  സുപ്രധാന  ചടങ്ങുകളിൽ  ഒന്നാണ്.

     പടയണി യുടെ  5,6, ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയോടെ  നടക്കുന്ന  അടവി  മികച്ചതാക്കാൻ  ഇരു  കരക്കാരും  മത്സര ബുദ്ധിയോടെ  ശ്രമിക്കുന്നു.

 പോരിന്  വിമുഖത  കാട്ടിയ  ദാരികാസുരനെ , വൃക്ഷ ലതാതികൾ  പിഴുതു  എറിഞ്ഞു, ഭദ്ര കാളി, പ്രകോപിപ്പിച്ചു യുദ്ധത്തിനു  പ്രേരിപ്പിച്ചതിന്റെ  സ്മരണാർത്ഥം  ആണ്  അടവി  നടത്തുന്നത്.വിവിധ  സ്ഥലങ്ങളിൽ നിന്നും  കരക്കാർ  കൊണ്ട്  വരുന്ന  മരങ്ങൾ  ക്ഷേത്ര മുറ്റത്തു  ഉയർത്തി  കൃത്രിമ  വനം  സൃഷിക്കുന്നു. തുടർന്ന്  ഗോത്ര  സ്മരണകൾ  ഉയർത്തി  ഉടുമ്പ്  തുള്ളൽ  നടത്തുന്നു.  കരക്കാർ  കൈ  കോർത്തു   തുള്ളുന്ന  ഉടുമ്പ്  നൃത്തം  ഭേദവെത്യാസം  ഇല്ലാത്ത , യോജിപ്പിന്റെ, കൂട്ടായ്മയുടെ  സന്ദേശം  പകർന്നു  നൽകുന്നു . വൈകിട്ട് 6.30 മുതൽ സോപാന സംഗീതം,8.30 ന് തിരുവാതിര,9.30 ഭക്തി ഘോഷലഹരി,12 മുതൽ പടയണി ചടങ്ങുകൾ.

ഇന്ന്  കുളത്തൂർ  കരയുടെ    ചടങ്ങുകൾ  തീരുന്ന മുറക്ക്  കോട്ടാങ്ങൽ  കരക്കാർ  പടയണി  ഏറ്റെടുക്കുകയും  നാളെ  കോട്ടാങ്ങൽ  കരക്കാരുടെ  അടവി  നടക്കുകയും  ചെയ്യും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ