കോട്ടാങ്ങൽ പടയണിക്കു ചൂട്ടു വെച്ചു

കോട്ടാങ്ങൽ കര 

 കോട്ടാങ്ങൽ മഹാഭദ്രകാളി  ക്ഷേത്രത്തിലെ  28 പടയണിക്കു ഇന്ന് ചൂട്ടു വെച്ചു. കുളത്തൂർ  കരയിൽ  താഴത്തു  വീട്ടിൽ  കൊട്ടാരത്തിൽ   മൂത്തോമുറിയിൽ കിരൺ അജികുമാറും, കോട്ടാങ്ങൽ  കരയിൽ  പുളിക്കൽ  കൊട്ടാരത്തിൽ   സുരേഷ്  കുമാറും  ആണ്‌  ചൂട്ടു വെച്ചത് . കരക്കാരുടെ  നിറ സാന്നിധ്യത്തിൽ ഏവരുടെയും  അനുവാദം  തേടി കരനാഥൻമാർ  ചൂട്ടുകറ്റയിലേക്ക്  അഗ്നിയെ  ആവാഹിച്ചു  പടയണിക്കു  ശുഭാരംഭം  കുറിച്ചു.

കുളത്തൂർ കര

ജനുവരി   21 നു ക്ഷേത്രത്തിൽ   എട്ടു  പടയണിക്കു ചൂട്ടു   വെക്കുന്നു. ജനുവരി  22നു  ചൂട്ടു  വലത്തു  നടക്കും. ജനുവരി  23, 24 തീയതികളിൽ  ഗണപതി കോലവും, ജനുവരി  25, 26 തീയതികളിൽ  അടവിയും  നടക്കും. ജനുവരി  27,28 തീയതികളിൽ  വലിയ  പടയണി നടക്കും.

ഇന്ന് നടന്ന ചൂട്ടുവെപ്പ് ചടങ്ങുകൾക്ക് കുളത്തൂർ കരക്കു വേണ്ടി അഡ്വ. പി  അജീഷ് പുറത്തേട്ടു, ടി എ വാസുക്കുട്ടൻ നായർ തടത്തിൽ, കെ കെ ഹരികുമാർ, രതീഷ് ചളിക്കാട് എന്നിവരും കോട്ടാങ്ങൽ കരയ്ക്കുവേണ്ടി സുനിൽകുമാർ വെള്ളിക്കര, എൻ ജി രാധാകൃഷ്ണൻ  നെടുമ്പ്രത്ത്, അരുൺ കൃഷ്ണ കാരക്കാട്, സുരേഷ് കുളയാംകുഴി എന്നിവരും നേതൃത്വം നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ