തിരുവല്ലയിൽ നിന്ന് പ്രണയം നടിച്ച് യുവതിയെ കാറില്‍ കയറ്റി ഫോണും പണവുമായി മുങ്ങിയ പ്രതി പിടിയിൽ

 തിരുവല്ലയിൽ നിന്ന് പ്രണയം നടിച്ച് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുവന്ന് ചെങ്ങന്നൂര്‍ ടൗണില്‍ ഇറക്കിവിട്ട യുവതിയുടെ 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണും 2000 രൂപയും പിടിച്ചു കേസിൽ പ്രതി അറസ്റ്റിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ രാജീവ്.എന്‍.ആര്‍ (31)  ആണ് പിടിയിലായത്. ഈ മാസം 21നാണ് തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുവാന്‍ ബസ് കാത്തു നിന്നിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവതിയെയാണ് പ്രതി കാറില്‍ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വിടാമെന്ന് വാഗ്ദാനം നല്‍കി കയറ്റിയത്. 

പുറകിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റില്‍ കയറ്റിയ ശേഷം തിരുവല്ലയിലിറക്കാതെ പ്രണയം നടിച്ചു  തന്ത്രപൂര്‍വ്വം കാറില്‍ ചുറ്റിയടിച്ച കൊണ്ടുനടന്ന ശേഷം തന്ത്രപൂര്‍വ്വം യുവതിയുടെ മൊബൈല്‍ ഫോണും കയ്യിലുണ്ടായിരുന്ന രണ്ടായിരം രൂപയും കൈക്കലാക്കിയ പ്രതി യുവതിയെ ചെങ്ങന്നൂര്‍ ടൗണില്‍ ഒരു ബാര്‍ ഹോട്ടലിനു സമീപമുള്ള ഇടറോഡില്‍ ഇറക്കി വിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.   

പ്രതിയെ രണ്ടു നാള്‍ നീണ്ട കഠിനപരിശ്രമത്തിനൊടുവില്‍ ആണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.   പ്രതിയെ മുന്‍പരിചയമില്ലാത്ത യുവതിയില്‍ നിന്നും ലഭിച്ച നാമമാത്രമായ വിവരങ്ങള്‍ പ്രതിയെ കണ്ടെത്തുന്നതിന് ഒട്ടും പ്രയോജനപ്രദമല്ലാതിരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ടൗണിലെ നിരവധി സ്ഥാപനങ്ങളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയകരമായി തോന്നിയ വാഹനങ്ങളൊന്നൊന്നായി പരിശോധിച്ച് സ്ഥിരീകരിച്ചാണ്  പോലീസ് സംഘത്തിന് പ്രതി ഉപയോഗിച്ച കാർ കണ്ടെത്തിയത്. ഉടമയില്‍ നിന്നും കാര്‍ വാടകയ്ക്കെടുത്തിരുന്ന ആളിന്റെ പക്കല്‍ നിന്നുമാണ് പ്രതി കാര്‍ എടുത്തുകൊണ്ടു വന്നത്.  

മൊബൈല്‍ ഫോൺ ഉപയോഗിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്തുക കൂടുതല്‍ ദുഷ്കരമായിരുന്നു.  പ്രതിയെ തേടി തുടര്‍ച്ചയായ രണ്ടു ദിവസം അലഞ്ഞശേഷമാണ് പോലീസ് സംഘത്തിന് തിങ്കളാഴ്ച കാലത്ത് പന്തളം ചേരിക്കല്‍ ഭാഗത്തു നിന്നും പ്രതിയെ വാഹനം സഹിതം പിടികൂടാന്‍ കഴിഞ്ഞത്. യുവതിയുടെ കയ്യില്‍ നിന്നും പിടിച്ചുപറിച്ച മൊബൈല്‍ ഫോൺ പ്രതി ഒരു കടയില്‍ വിറ്റിരുന്നു.  കൃത്യത്തിനുപയോഗിച്ച ചങ്ങനാശ്ശേരി രജിസ്ട്രേഷനുള്ള  ബ്രെസ്സ കാര്‍ പിടിച്ചെടുത്തു. 

 ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. ബിനുകുമാര്‍ എം.കെ.യുടെ നിയന്ത്രണത്തിലുള്ള പോലീസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. വിപിന്‍ എ സി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്, അനിലാകുമാരി, ശ്രീകുമാര്‍, തോമസ്,അനിൽകുമാ൪, സീനിയര്‍ സിപിഒമാരായ അനിൽ,സിജു,ഷൈന്‍ കുമാര്‍,സിപിഒ മാരായ അനീസ്,ജിജോ സാം,ജിന്‍സണ്‍,പ്രവീണ്‍,വിഷ്ണു, രാഹുല്‍  എന്നിവരാണുണ്ടായിരുന്നത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ