തേലപ്പുഴക്കടവ് മദ്യപാനികളുടെ താവളമാകുന്നു

മണിമലയാറ്റിലെ വായ്പ്പൂര് തേലപ്പുഴക്കടവ് മദ്യപരുടെ താവളമാകുന്നു. ദൂരെ സ്ഥലങ്ങളിൽനിന്ന്​ വരുന്ന യുവാക്കളാണ് മദ്യപാനത്തിനായി തേലപ്പുഴക്കടവിലെ തൂക്കുപാലവും മണിമലയാറി​ൻെറ തീരവും തെരഞ്ഞെടുക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ യാതൊരു നടപടിയെടുക്കാതെ അധികൃതരും. 

തൂക്കുപാലം വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്. അതിനാൽ തന്നെ  അവധി ദിവസങ്ങളിൽ  ഇവിടെ സഞ്ചാരികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ, ചതിക്കുഴികൾ ഏറെയുണ്ടെന്ന കാര്യം പലപ്പോഴും മറന്നാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ആറ്റിലേക്ക് കുളിക്കാൻ ഇറങ്ങുന്നത്. 

ആറ്റിലേക്കിറങ്ങരുതെന്ന തീരവാസികളുടെ ഉപദേശം മദ്യത്തി​ൻെറ ലഹരിയിൽ ഇവർ കേൾക്കാറില്ല. തൂക്കുപാലത്തിന് താഴെ വാട്ടർ അതോറിറ്റി വെള്ളം ശേഖരിക്കുന്ന കിണറും തടയണയുമുണ്ട്. ഇവിടെയിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരധികവും. 

നിരവധി മുങ്ങിമരണങ്ങളും ഇവിടെ  നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൂക്കുപാലത്തിനു സമീപം നടക്കുന്ന മദ്യപാനവും സാമൂഹിക വിരുദ്ധശല്യവും നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന്  നാട്ടുകാർ  ആവശ്യപ്പെടുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ