കോട്ടാങ്ങൽ പടയണി: ഗണപതിപുറപ്പാട് ഇന്നും നാളെയും

 കോട്ടാങ്ങൽ പടയണിയിൽ ചൂട്ടുവെപ്പ്, ചൂട്ടു വലത്ത്‌ എന്നിവയ്ക്കുശേഷം ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗണപതിക്കോലം കളത്തിലെത്തും. കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചൂട്ടുവലത്ത് നടന്നു.

കോലംതുള്ളൽ ക്ഷേത്ര മുറ്റത്ത്‌ ആരംഭിക്കുന്നത് പടയണിയുടെ മൂന്നും നാലും ദിവസങ്ങളിൽ ഗണപതികോലത്തിൽകൂടിയാണ്. പിശാച് കോലം എന്നും പറയാറുണ്ട്.

കോട്ടാങ്ങൽ പടയണിയിൽ പഞ്ചകോലങ്ങളാണ് കളത്തിലെത്തുന്നത്. തപ്പു മേളത്തിന്റെ ആസുരിക താളത്തിൽ, ഗണപതിയും പടിവട്ടവും ചവിട്ടി, ചൂട്ടുകറ്റകളുടെ അകമ്പടിയോടെ ആർപ്പുവിളികളുടെ ആവേശത്തിലാണ് പഞ്ചകോലങ്ങൾ കളത്തിൽ എഴുന്നള്ളുന്നത്. മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻകോലം ആണ് ഗണപതികോലത്തിലെ മുഖ്യ ആകർഷണം. നിരവധി ചുവടുകളും അഭ്യാസ മുറകളും കാട്ടുന്ന ആശാൻകോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്.

ബുധനാഴ്ച രാത്രി 11-ന് കുളത്തൂർകരയുടെയും വ്യാഴാഴ്ച രാത്രി 11-ന് കോട്ടാങ്ങൽ കരയുടെയും ഗണപതികോലങ്ങൾ കളത്തിലെത്തും.

കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് ചടങ്ങുകളെല്ലാം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ