കൊട്ടാരക്കരയിൽ സ്വകാര്യ ലാബിൽ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തി കടന്നയാൾ അറസ്റ്റിൽ. പത്തനംത്തിട്ട മല്ലപ്പള്ളി വെസ്റ്റ് കൈപ്പറ്റഭാഗം ആലുംമൂട്ടിൽ രാജേഷ് ജോർജ്ജിനെയാണ് (51) കോട്ടയത്തുനിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 30ന് ലാബിലെത്തിയ ആള്‍ ജീവനക്കാരിയോട് സൗഹൃദം കാട്ടുകയും ജ്യോതിഷം പറയാനെന്ന വ്യാജേന കൈനോക്കിയ ഇയാള്‍ പിന്നീട് കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വിവിധ വ്യാപാര സ്ഥാപനങ്ങളില്‍നിന്നു പണം തട്ടിയെന്ന കേസിലും ഇയാള്‍ പ്രതിയാണ്.
ഉടമ പറഞ്ഞിട്ടാണെന്ന പേരില്‍ സ്ഥാപനങ്ങളിലെത്തി പണം വാങ്ങി കടക്കുന്നതാണ് രീതിയെന്നും ഇയാളുടെ തട്ടിപ്പിന് അനേകമാളുകള്‍ ഇരകളായിട്ടുണ്ടെന്നും പോലീസ് പറയുന്നു.