കാട്ടുപന്നി ശല്യം വീണ്ടും മല്ലപ്പളിയിൽ



ഇടവേളയ്ക്ക് ശേഷം മല്ലപ്പള്ളിയിൽ വീണ്ടും കാട്ടു പന്നി ശല്യം രൂക്ഷമായി. ആനിക്കാട്, കോട്ടാങ്ങൽ, എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാട്ടു പന്നി ശല്യം തുടങ്ങിയിട്ട് നാളേറെയായി. വനമേഖലയിൽ നിന്ന് വളരെ അകലെയുള്ള മല്ലപ്പള്ളിയിൽ 2018 ലെ പ്രളയത്തെ തുടർന്നാണ് കാട്ടുപന്നികൾ എത്തിയത് എന്ന് പറയുന്നു. അതിവേഗം പെറ്റു പെരുകിയ ഇവ വ്യാപകമായ തോതിൽ കരക്കൃഷികൾ നശിപ്പിക്കാൻ തുടങ്ങിയതോടെ പലയിടത്തും കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.

ചക്കയുടെ കാലമായതിനാലാണ് ഇടക്കാലത്ത് പന്നി ശല്യം കുറഞ്ഞതെന്ന് കർഷകർ പറയുന്നു. ചക്ക കാലം കഴിഞ്ഞപ്പോൾ വീണ്ടും കാട്ടു പന്നികൾ കൃഷി നശിപ്പിക്കുകാണ്

തുരുത്തിക്കാട്, മടുക്കോലി, പുതുശ്ശേരി ഭാഗങ്ങളിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ വിളവെത്തിയ കപ്പ, വാഴ, ചേമ്പ്, കാച്ചിൽ തുടങ്ങിയ വിളകൾ കാട്ടു പന്നി നശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ