കോമളം പാലം പുനർനിർമ്മിക്കും

 വെള്ളപ്പൊക്കത്തിൽ തകർന്ന മണിമലയാറ്റിലെ കോമളം പാലം അപ്രോച്ച് റോഡോടു കൂടി പുനർനിർമ്മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 

കോമളം പാലത്തിനും അപ്രോച്ച് റോഡിനുമുണ്ടായ നാശനഷ്ടം സംബന്ധിച്ച് ചീഫ് എൻജിനിയർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മണിമലയാറിനു കുറുകെ നിലവിലുള്ള പാലത്തിന്‍റെ അപ്രോച്ച് റോഡ് കഴിഞ്ഞ ഒക്ടോബർ 17 നുണ്ടായ പ്രളയക്കെടുതിയിൽ ഒലിച്ചു പോയിരുന്നു. തുരുത്തിക്കാട് കരയിലെ അപ്രോച്ച് റോഡാണ് നഷ്ടപ്പെട്ടത്. ഇതോടെ പാലം ഉപയോഗശൂന്യമായി.

1987 നിർമിച്ച പാലത്തിനടയിൽ കൂടി വെള്ളം ഒഴുകിപ്പോകാൻ സ്പാനുകൾ തമ്മിലുള്ള അകലം അഞ്ച് മീറ്റർ മാത്രമാണ്. അതുമൂലം മുളങ്കൂട്ടങ്ങളും കൂറ്റൻ തടികളും പാലത്തിൽ തട്ടിനിന്ന് വെന്റ് വേ പൂർണമായും അടഞ്ഞു. അതോടെ വെള്ളം ഗതിമാറി അപ്രോച്ച് റോഡ് ഭാഗത്തു കൂടി ഒഴുകി അപ്രോച്ച് റോഡ് തകർന്നു. പാലത്തിന്റെ പിയറുകളിൽ പയിടത്തും തടികൾ വന്നിടിച്ച് കോൺക്രീറ്റ് ഇളകിപ്പോയിട്ടുണ്ട്. 

വരുംകാലങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളമൊഴുക്ക് സുഗമമാക്കുന്ന തരത്തിൽ പാലവും അപ്രോച്ച് റോഡും വേണമെന്നാണ് ചീഫ് എൻജിനീയറുടെ ശിപാർശ. ഇതിനായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാത്യു ടി തോമസിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ