അലിൻ ഷെറിന് ആദരമർപ്പിച്ച് മുഖ്യമന്ത്രി; അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് കുരുന്നിന്റെ പേര് നൽകുമെന്ന് പ്രഖ്യാപനം


 മല്ലപ്പള്ളി:
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള അലിൻ ഷെറിന്റെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിലെ അലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നിവരും ഉണ്ടായിരുന്നു. അലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമിനോടും ഷെറിൻ ആൻ ജോണിനോടും മുഖ്യമന്ത്രി ഏറെനേരം സംസാരിച്ചു.

സംസ്ഥാന ബഹുമതികളോടെ ഞായറാഴ്ച നെടുങ്ങാടപ്പള്ളി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ അലിന്റെ സംസ്‌കാരം നടന്നിരുന്നു. കുഞ്ഞിന്റെ ഓർമ്മയ്ക്കായി സർക്കാർ നടത്തുന്ന ഈ നീക്കം അവയവദാന രംഗത്ത് കേരളത്തിന് വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ