മല്ലപ്പള്ളി ടൗണിലെ കടകളുടെ വരാന്തകളിൽ അന്തിയുറങ്ങിയിരുന്ന തെരുവു നായകളുടെ പരിപാലകന്‍ കാളിമുത്തു മരിച്ചു. ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവിണാണ് മരിച്ചത്.
തമിഴ് നാട് സ്വദേശിയായ കാളിമുത്തു 3 പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് മല്ലപ്പളിയില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം ചെയ്തിരുന്നുവെങ്കിലും ഭാര്യയുമായി പിണങ്ങിയതിനാല്‍ തനിച്ചായിരുന്നു.
പച്ചക്കറിക്കടകളില്‍ വര്‍ഷങ്ങളായി ജോലിചെയ്തിരുന്നു കാളി മുത്തു കടത്തിണ്ണകളില്‍ ആയിരുന്നു അന്തിയുറങ്ങിയിരുന്നത്. തെരുവോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കളെ കുടെക്കുടിയിരുന്ന കാളിമുത്തു താൻ ഭക്ഷിച്ചില്ലെങ്കിലും തെരുവുനായ്ക്കൾക്ക് ഭക്ഷണം നകിയിരുന്നു.