കോട്ടാങ്ങൽ പടയണിക്ക് കുളത്തൂരിൽ കമുകിൻ തോട്ടം

 കോട്ടാങ്ങൽ പടയണിക്ക് പ്രൗഢിയേകാൻ കുളത്തൂർ കരയിൽ കമുകിൻ തോട്ടം ഒരുക്കും. പച്ചപ്പാളയിൽ വർണക്കോലങ്ങൾ ഒരുക്കാൻ ഇനി കരകൾ കടന്ന് യാത്രചെയ്യേണ്ടിവരില്ല. കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാനകേന്ദ്രവും കോട്ടയം കൃഷിവിജ്ഞാനകേന്ദ്രവും ചേർന്നാണ് ‘കുളത്തൂരിൽ ഒരു കമുകിൻ പാടം’ എന്ന പദ്ധതി നടപ്പാക്കുക. നാടൻ ഇനമായ കാസർകോട് കമുകുകളാണ് നടുക.

പദ്ധതിയുടെയും കുളത്തൂർ ശ്രീദേവി പടയണി സംഘത്തിന്റെ മാസക്കളരിയുടെയും ഉദ്‌ഘാടനം കുളത്തൂർ താഴത്തുവീട്ടിൽ കളരിയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ഡോ.ശ്രീവത്സൻ ജെ.മേനോനിൽനിന്ന് കമുകിൻ തൈകൾ ഏറ്റുവാങ്ങി പ്രമോദ് നാരായൺ എം.എൽ.എ. അധ്യക്ഷതവഹിച്ചു.

പടയണി മ്യൂസിയം സ്ഥാപിക്കുന്നതിനും, കോട്ടാങ്ങലിനെ പടയണിഗ്രാമമായി പ്രഖ്യാപിക്കുന്നതിനും ശ്രമിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ