വെണ്ണിക്കുളത്ത് നടത്തിയ മോക്ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട നാട്ടുകാരന്‍ ഗുരുതരാവസ്ഥയില്‍

 ദേശീയ ദുരന്ത നിവാരണ അതോറിട്ടി മണിമലയാറ്റില്‍ വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം നടത്തിയ പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ (34 വയസ്) അപകടത്തില്‍പ്പെട്ടു.

നാട്ടുകാരായ ബിനു അടക്കം നാലുപേര്‍ മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി വെള്ളത്തില്‍ ചാടുകയായിരുന്നു. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് വെള്ളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയും, സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തിര സഹായം നല്കുകയും ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ  മെഡിക്കൽ കോളേജിൽ എത്തിച്ചു. ബിനു സോമന്റെ സ്ഥിതി നിലവില്‍ ഗുരുതരമാണ്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രളയദുരന്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശപ്രകാരം, സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്‌. രണ്ടു ദിവസമായി വെണ്ണിക്കുളം പടുതോട് പാലത്തില്‍ ഇതു സംബന്ധിച്ച്‌ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. 



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ