കുന്നന്താനത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

 

കുന്നന്താനത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി വേണുക്കുട്ടൻ നായരാണ് ഭാര്യ ശ്രീജയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 

വ്യാഴാഴ്ച രാവിലെ ശ്രീജയെ കുത്തിപ്പരിക്കേൽപ്പിച്ച വേണുക്കുട്ടൻ നായർ കത്തി ഉപയോഗിച്ച് സ്വയം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുടുംബ വഴക്കാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് കരുതുന്നു. 

ശ്രീജയുടെ പാലയ്ക്കാ തകിടിയിലെ വീട്ടിലെത്തിയാണ് വേണു കുട്ടൻ ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ശ്രീജ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണത്തിന് കീഴടങ്ങിയത്. കീഴ്‌വായ്പൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം വേണുക്കുട്ടൻ നായരുടെ മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കും മുമ്പേ വേണുകുട്ടൻ മരിച്ചിരുന്നു.

ദമ്പതികൾ ഏറെക്കാലമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന വേണു കുട്ടൻ നായരുടെ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചു എന്ന പരാതി വേണു കുട്ടൻ നേരത്തെ ഉയർത്തിയിരുന്നു. പ്രവാസിയായിരുന്ന വേണുക്കുട്ടൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇതേ തുടർന്നുള്ള കുടുംബ പ്രശ്‌നങ്ങളും സംശയ രോഗവുമാണ് സംഭവത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു.

ഭാര്യയെ കൊന്ന ശേഷം വേണുകുട്ടൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല് കത്തി പിടിച്ചു വാങ്ങി വേണുകുട്ടനെ ശ്രീജ കുത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വേണുകുട്ടൻ കുത്താനുള്ള ആയുധവും കൈയില് കരുതിയാണ് വീട്ടിൽ എത്തിയത്. ഈ സ്റ്റീല് കത്തി കൊല നടന്ന വീട്ടില് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റിരുന്നു. ബിനുവിന്റെ കഴുത്തിനാണ് മുറിവ്. കൊശമറ്റം ബാങ്കിലെ ജീവനക്കാരിയാണ് ശ്രീജ. ഭര്ത്താവുമായി പിണങ്ങിയ ശ്രീജ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു താമസം. സംഭവം ആരും തന്നെ നേരിട്ട് കണ്ടിട്ടില്ല. ഈ വീട്ടില് നിന്നും മൂന്ന് കിലോമീറ്റര് മാറിയാണ് വേണുകുട്ടന്റെ വീട്. ദമ്പതിമാർക്ക് ആറാംക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ