തുരുവല്ലയിൽ നവജാതശിശുവിനെ കൊന്നത് മുഖത്ത് വെള്ളമൊഴിച്ച്, അമ്മ അറസ്റ്റില്‍

 തിരുവല്ലയില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റേത് കൊലപാതകം. കുഞ്ഞിന്റെ അമ്മ കുട്ടിയുടെ മുഖത്ത് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.  കേസില്‍ അവിവാഹിതയായ  പത്തനംതിട്ട മേലേവെട്ടിപ്രം നിരവേൽ സ്വദേശി നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവല്ലയിലെ ഹോസ്റ്റല്‍ റൂമിന്റെ ശുചിമുറിയില്‍ സ്വകാര്യ ആശുപത്രിലെ കരാര്‍ ജീവനക്കാരി നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മരിച്ച നിലയിലാണ് കുഞ്ഞ് പുറത്തുവന്നതെന്നായിരുന്നു 20 കാരിയുടെ ആദ്യമൊഴി. 

എന്നാല്‍ ജീവനോടെയാണ് കുഞ്ഞ് ജനിച്ചതെന്നും മുങ്ങി മരിച്ചതാണെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിന് പിന്നാലെ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കുഞ്ഞിനെ മടിയിലിരുത്തി മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി മൊഴി നല്‍കി. 

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ആശുപത്രിയിലെ മുൻജീവനക്കാരനായ കാമുകനിൽ നിന്ന് ഗർഭിണിയായത് ഇവർ മറച്ചുവെയ്ക്കുകയായിരുന്നു. കുഞ്ഞിന്‍റെ ജനനം രഹസ്യമായി സൂക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു കൊലപാതകമെന്നാണ് എഫ്ഐആര്‍. നീതുവിന്‍റെ ആണ്‍സുഹൃത്ത് തൃശ്ശൂര്‍ സ്വദേശിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ