യൂണിഫോമിന് പിന്നില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദനത്തില്‍ പരിക്ക്. എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥി എഴുമറ്റൂർ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ളക്കാണ് (17) പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കി. സയൻസ് വിഭാഗം വിദ്യാർഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാർഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷർട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ അഭിനവ് ഇത് ചോദ്യം ചെയ്തു. തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ ഇൻറർവെല്‍ സമയത്ത് അഞ്ച് വിദ്യാർഥികള്‍ ചേർന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ആരോപണ വിധേയരായ വിദ്യാർഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ എം. ബിന്ദു പറഞ്ഞു.