പുല്ലാട് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു കളഞ്ഞു

സ്വര്‍ണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വര്‍ണക്കടയിലാണ് നാടകീയ സംഭവങ്ങള്‍.

ജീവനക്കാര്‍ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാള്‍ മാലയുമായി ജ്വല്ലറിയുടെ വാതില്‍ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലായിപ്പോയ ജീവനക്കാര്‍ പിന്നാലെ എത്തിയപ്പോഴേക്കും ഇയാള്‍ കടന്നിരുന്നു. 

കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചു കടയിലെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലെടുക്കാൻ നിര്‍ദ്ദേശിച്ചു. ജീവനക്കാര്‍ ബില്ല് തയ്യാറാക്കുന്നിടെ കാഷ് കൗണ്ടറിലേക്ക് എത്തിയ യുവാവ് മാലയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തണമെന്നു ആവശ്യപ്പെട്ടു. ചിത്രം പകര്‍ത്തുന്നതിനിടെയാണ് യുവാവ് മാലയുമായി വാതില്‍ തുറന്നു പുറത്തേക്ക് ഓടിയത്. 

പിന്നാലെ ജീവനക്കാര്‍ പാഞ്ഞെങ്കിലും യുവാവ് സമീപത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ കടന്നുകളഞ്ഞു. കനത്ത മഴയായതിനാല്‍ സമീപത്തുള്ളവരാരും സംഭവം അറിഞ്ഞില്ല. മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പൊലീസ് സ്ഥലത്തെത്തി സിസിടിവിയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ